കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വൈസ് ചാൻസലർ.
നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കില്ലെന്നും വൈസ് ചാൻസലർ ധർമരാജ് അടാട്ട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഗവർണർ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പരാതിയുമായി രംഗത്തെത്തിയ വിഷയ വിദഗ്‌ധർക്കെതിരെ വൈസ് ചാൻസലർ വിമർശനം ഉന്നയിച്ചു. അവർ ചെയ്‌തതിന് വിരുദ്ധമായി സംസാരിക്കുന്നു. ആരുടെയെങ്കിലും പേര് പറയാനല്ല വിഷയ വിദഗ്‌ധരെ നിയോഗിച്ചിരിക്കുന്നത്. സെലക്ഷൻ കമ്മിറ്റി കൂട്ടായാണ് തീരുമാനം എടുക്കുന്നത്. ഇന്റർവ്യൂ ബോർഡിലെ മറ്റുള്ളവരും വിഷയ വിദഗ്‌ധർ തന്നെയാണ്. മാർക്ക് ലിസ്‌റ്റ് പുറത്ത് വിടില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘ഭയപ്പെടുത്തലാണ് ലക്ഷ്യം’; സെൻസർ ബോഡ് വിവാദത്തിൽ പ്രതികരിച്ച് പാർവതി