പാറ്റ്ന: നിതീഷ് കുമാര്‍ ജെഡിയു അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞു. പുതിയ അധ്യക്ഷനായ് രാമചന്ദ്രപ്രസാദ് സിംഗിനെ തിരഞ്ഞെടുത്തു. നിതീഷിന്റെ വിശ്വസ്‌തന്‍ എന്നറിയപ്പെടുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ആര്‍സിപി സിംഗ്. 2019ല്‍ മൂന്നു വര്‍ഷത്തേക്കാണ് നിതീഷിനെ പാര്‍ട്ടി അധ്യക്ഷ സ്‌ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ രാഷ്‌ട്രീയ മാറ്റങ്ങളാണ് നിതീഷിന്റെ പിന്‍വാങ്ങലിന് പിന്നില്‍.
നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍സിപി സിംഗ് നിതീഷ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സെക്രട്ടറിയും 2005ല്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രിന്‍സിപല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിഹാറില്‍ വീണ്ടും ഭരണം കിട്ടിയെങ്കിലും പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നതും അരുണാചലില്‍ ആകെയുള്ള ഏഴ് എംഎല്‍എമാരില്‍ ആറ് പേരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതും ജെഡിയുവിന് ക്ഷീണമായിരുന്നു.
Read also: കോടതിയില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; ബിജെപി എംഎല്‍എക്കെതിരെ കേസ്