തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റ് വേണമെന്ന നിലപാടില്‍ നിന്നും പിന്നോട്ട് മാറാതെ കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയില്‍ 16 സീറ്റ് ആവശ്യപ്പെടുമെന്നും കൂടുതല്‍ സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും കേരളാ കോണ്‍ഗ്രസ് എം നേതാവും മുൻ എംഎൽഎയുമായ സ്‌റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. മുന്നണിയില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
മാണി സി കാപ്പന്റെ കോൺഗ്രസ് പ്രവേശം പാലായില്‍ തിരിച്ചടിയല്ല, മറിച്ച് പാര്‍ട്ടിയുടെ കരുത്ത് കൂട്ടുകയാണ് ചെയ്‌തതെന്ന് സ്‌റ്റീഫന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.
അതേസമയം സിപിഐഎമ്മിന്റെ ഘടക കക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച ഇന്ന് നടക്കും. പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമാണ് സിപിഐഎമ്മിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഓരോ പാര്‍ട്ടിയുമായി പ്രത്യേകമായാകും ചര്‍ച്ച.
സിപിഐയുമായി പാർട്ടി നേരത്തെ പ്രാഥമിക സീറ്റ് ചര്‍ച്ച നടത്തിയിരുന്നു. അന്നുണ്ടായ ധാരണയുടെ അടിസ്‌ഥാനത്തിലാണ് മറ്റു ഘടക കക്ഷികളുമായുള്ള ചര്‍ച്ച നടക്കുക.
Read Also: ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന് കെ സുരേന്ദ്രന്‍