തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡും ഒമൈക്രോണും പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ ഒഴിവാക്കുന്നതിനായി ജനങ്ങൾ സഹകരിക്കണമെന്നും, നിലവിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചനയില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്‌തമാക്കി. വർധിക്കുന്ന രോഗവ്യാപനം നിയന്ത്രിക്കാനുള്ള മറ്റ് നടപടികൾ അടുത്ത കോവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് നിലവിൽ കോവിഡ് കേസുകളും ഒമൈക്രോൺ കേസുകളും പ്രതിദിനം ഉയരുകയാണ്. ഡിസംബർ 8ആം തീയതിക്ക് ശേഷം നിലവിൽ സംസ്‌ഥാനത്ത് കോവിഡ് ബാധ 5,000 കടന്നിരിക്കുകയാണ്. കൂടാതെ തിരുവനന്തപുരം എറണാകുളം ജില്ലകളിൽ പ്രതിദിന കേസുകൾ 1,000 കടക്കുകയും ചെയ്‌തു. ഈ ജില്ലകളിൽ നിലവിൽ ഗുരുതര സാഹചര്യമാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്‌തമാക്കിയിട്ടുണ്ട്.
കൂടാതെ 300ന് മുകളിലാണ് കേരളത്തിലെ ഒമൈക്രോൺ കേസുകളുടെ എണ്ണം. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്നും എത്തുന്നവർക്ക് കേരളത്തിൽ നിലവിൽ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തുന്ന ആളുകളിൽ ഒമൈക്രോൺ സ്‌ഥിരീകരിക്കുന്നത് ഉയർന്നതോടെയാണ് ഈ തീരുമാനം.
Read also: തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് ബൂസ്‌റ്റർ ഡോസ്; മുന്നൊരുക്കങ്ങൾ ആരംഭിച്ച് കമ്മീഷൻ