പറ്റ്‌ന: പശ്‌ചിമ ബംഗാളിൽ ഒരു ‘ഫാസിസ്‌റ്റ് ശക്‌തി’യെയും അധികാരത്തിൽ എത്താൻ അനുവദിക്കില്ല എന്നതിനാണ് മുൻഗണനയെന്ന് രാഷ്‌ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്‌തതിന് പിന്നാലെയാണ് തേജസ്വിയുടെ പ്രതികരണം.
‘പശ്‌ചിമ ബംഗാളിൽ ഒരു സാമുദായിക, ഫാസിസ്‌റ്റ് ശക്‌തിയും അധികാരത്തിൽ വരാതിരിക്കേണ്ടത് ഞങ്ങളുടെ മുൻഗണനയും കടമയുമാണ്. മുഖ്യമന്ത്രി മമത ജിയെ ശക്‌തിപ്പെടുത്താനും അവർക്ക് എല്ലാവിധ പിന്തുണ നൽകാനും ഞങ്ങൾ തീരുമാനിച്ചു. ആവശ്യമുള്ളിടത്ത് ഞങ്ങൾ ഉണ്ടാകും,’ തേജസ്വി പറഞ്ഞു. കൊൽക്കത്തയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ആർജെഡി നേതാവും ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വിയുടെ പ്രതികരണം.
It is our priority & duty to not let any communal and fascist force come into power (in West Bengal). We’ve decided to strengthen Mamata ji’s hands & give our unconditional support to her. She has called us & we’ll be there wherever she needs us: RJD leader Tejashwi Yadav (02.03) pic.twitter.com/QJoBjU76fH
— ANI (@ANI) March 3, 2021
ബംഗാളിൽ മമതയേക്കാൾ മികച്ച രീതിയിൽ ഭരണം നടത്താൻ മറ്റാർക്കും ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാർഥം പശ്‌ചിമ ബംഗാളിൽ ഘോഷയാത്ര നടത്തുന്ന ബിജെപി നേതാക്കളെ തേജസ്വി രൂക്ഷമായി വിമർശിച്ചു.
ബംഗാളിൽ എട്ട് ഘട്ടങ്ങളിലായാണ് ഇക്കുറി തിരഞ്ഞെടുപ്പ്. മാർച്ച് 27നാണ് തിരഞ്ഞെടുപ്പ് ആരംഭിക്കുക. മെയ് 2നാണ് ഫല പ്രഖ്യാപനം.
Read Also: മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്‌കരണം ഇന്നുമുതൽ