മാനന്തവാടി: യാത്രാ ദുരിതത്തില്‍ നിന്നും മോചനം ലഭിക്കാതെ തൊണ്ടര്‍നാട് നാരങ്ങാച്ചാല്‍ കോളനി നിവാസികള്‍. പഞ്ചായത്തില്‍ 12ാം വാര്‍ഡിലെ ജനങ്ങളാണ് അധികാരികളുടെ അനാസ്ഥ മൂലം കാലങ്ങളായി ദുരിതം പേറുന്നത്. പഞ്ചായത്തിലെ മറ്റിടങ്ങളിലെ ഇടവഴികള്‍ പോലും കോണ്‍ക്രീറ്റും ടാറിങ്ങും നടത്തി സഞ്ചാര യോഗ്യമാക്കിയപ്പോഴും നാരങ്ങാച്ചാല്‍ കോളനി റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുകയാണ്.
40 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ എത്താനുള്ള ഏക ആശ്രയമായ നാരങ്ങാച്ചാല്‍ മീന്‍മുട്ടി റോഡ് തൊണ്ടര്‍നാട്ടിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളില്‍ ഒന്നുകൂടി ആണ്. മുമ്പ് പ്രധാന റോഡില്‍ നിന്നും ചാലില്‍ പ്രദേശം വരെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ടാറിങ്ങും ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റും നടത്തിയെങ്കിലും നാരങ്ങാച്ചാലിനെ അവഗണിക്കുക ആയിരുന്നു. ഈ റോഡിലൂടെ കാല്‍നട യാത്രപോലും ദുഷ്‌കരമായ അവസ്ഥയിലാണ്. മാത്രവുമല്ല പഞ്ചായത്ത് പൊതുശ്മശാനവും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
മഴക്കാലമായാല്‍ വാഹനങ്ങള്‍ ഇവിടേക്ക് എത്താറില്ല. കോളനിയില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും വലിയ പ്രയാസമാണ് ഇവിടുള്ളവര്‍ നേരിടുന്നത്. കോറോം ടൗണിലെത്തപ്പെടാന്‍ ഇവര്‍ ദിവസേന തൊണ്ടര്‍നാട് പഞ്ചായത്തിനടുത്തെ റോഡില്‍ നിന്ന് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെയും മറ്റും സഞ്ചരിച്ചാണ്.
Malabar News: കല്യാണി മൈതാനം ഒഴിപ്പിക്കണം; പ്രതിഷേധവുമായി നാട്ടുകാർ