തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നിലവിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ അടക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ ഒമൈക്രോൺ കേസുകൾ കൂടിയിട്ടില്ലെന്നും, ഭാവിയിൽ വ്യാപനം ക്രമാതീതമായി ഉയർന്നാൽ വിദഗ്‌ധ അഭിപ്രായം പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനത്തിന് ശേഷം സ്‌കൂള്‍ തുറന്നത് മുതല്‍ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്‌നവുമില്ലാതെയാണ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. എന്നാൽ സ്‌കൂളുകൾ തുറക്കാൻ പറ്റാത്ത രീതിയിൽ ഒമൈക്രോൺ വ്യാപനം ഉണ്ടായാൽ വിദഗ്‌ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കും.
അതേസമയം കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ സംസ്‌ഥാനത്ത് വർധന ഉണ്ടാകുന്നുണ്ട്. രാജ്യത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തോളം ആളുകൾക്കാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. ചെറിയ കാലയളവിലാണ് ഇത്തരത്തിൽ ഉയർന്ന രോഗവ്യാപനം രാജ്യത്ത് ഉണ്ടാകുന്നത്. അതിനാൽ തന്ന മിക്ക സംസ്‌ഥാനങ്ങളും രാത്രി കർഫ്യൂ, സ്‌കൂളുകൾ അടച്ചിടൽ തുടങ്ങിയ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.
Read also: വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ