ഇടുക്കി: വൃഷ്‌ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർധിച്ചെങ്കിലും അണക്കെട്ടുകളുടെ ജലനിരപ്പിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് കെഎസ്‌ഇബി. ഇടുക്കി ഉൾപ്പടെയുള്ള പ്രധാന അണക്കെട്ടുകൾ തൽകാലം തുറക്കേണ്ടതില്ല. നീരൊഴുക്ക് നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.
ഇടുക്കിയിൽ ഉൾപ്പടെ കനത്തമഴ ചെയ്‌തുവെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. സംസ്‌ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിൽ ജലനിരപ്പ് 713.25 മീറ്റർ എത്തിയെങ്കിലും സംഭരണശേഷിയുടെ 37.54 ശതമാനം മാത്രമേ വെള്ളമുള്ളൂ. അതിനാൽ സമീപ ദിവസങ്ങളിൽ അണക്കെട്ട് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ. ഇന്ന് മഴയുടെ ശക്‌തി കുറയുമെന്നതിനാൽ മുന്നറിയിപ്പ് പിൻവലിച്ചു. ചെറിയ അണക്കെട്ടുകളായ മാട്ടുപ്പെട്ടി, കുറ്റ്യാടി, പൊൻമുടി, നേര്യയമംഗലം, പെരിങ്ങൽക്കുത്ത്, ലോവർ പെരിയാർ, കക്കാട് എന്നിവിടങ്ങളിലാണ് പകുതി വരെയെങ്കിലും വെള്ളം നിറഞ്ഞത്. കാലാവസ്‌ഥാ പ്രവചനവും നീരൊഴുക്കും നിരന്തരം നിരീക്ഷിച്ചാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് വൈദ്യുത ബോർഡ് അറിയിച്ചു.
Most Read: ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി