ലഖ്‌നൗ: സംസ്‌ഥാനത്ത് കലാപം, ഗുണ്ടായിസം, പലായനം എന്നിവ അരങ്ങേറിയത് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭരണത്തിലാണെന്ന് മുതിർന്ന ബിജെപി നേതാവ് കേശവ് പ്രസാദ് മൗര്യ. യുപിയിലെ ജനങ്ങൾക്ക് സദ്ഭരണം ശീലമായതിനാൽ ഒരു വോട്ടറും സമാജ്‌വാദി പാർട്ടിയുടെ വശീകരണത്തിൽ വീഴില്ലെന്നും മൗര്യ പറഞ്ഞു.
സമാജ്‌വാദി പാർട്ടി ഭരണകാലത്ത് നടന്ന കലാപത്തിന്റെയും ഗുണ്ടായിസത്തിന്റെയും പേരിൽ നടന്ന പാലായനങ്ങളുടെ വേദനകൾ ജനങ്ങൾ ഇനിയും മറന്നിട്ടില്ലെന്നും അഴിമതിയും ജാതി സംഘട്ടനങ്ങളും നിറഞ്ഞ ആ ഭരണകാലം ഇന്നും ഓർക്കുന്ന പൊതുജനം നിങ്ങളുടെ വാഗ്‌ദാനങ്ങളിൽ വീഴില്ലെന്നും മൗര്യ ട്വീറ്റ് ചെയ്‌തു.
Read also: ശിവസേന അന്ന് ജനിച്ചിട്ട് പോലുമില്ല; ഉദ്ദവ് താക്കറെക്കും റാവത്തിനും മറുപടിയുമായി ബിജെപി