സിംഗു കൊലപാതകം; കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്

By Syndicated , Malabar News
singhu murder
Ajwa Travels

ന്യൂഡെല്‍ഹി: സിംഗുവിൽ യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട സംഭവത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്. കര്‍ഷക സമരങ്ങള്‍ നടക്കുന്ന സിംഗുവില്‍ ഇന്നലെയാണ് യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ തന്നെ സരവ്ജിത് സിംഗിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടർന്ന് പ്രതിയെ 7 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. കൂട്ടുപ്രതികളെ കുറിച്ച് പ്രതി നിർണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, അതിനാല്‍ 14 ദിവസം റിമാൻഡിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു എങ്കിലും 7 ദിവസത്തെ കാലാവധിയാണ് കോടതി അനുവദിച്ചത്.

ലാഖ്ബിര്‍ സിംഗ് എന്ന 35 വയസുകാരനായ യുവാവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹേബിനെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് നിഹാംഗുകള്‍ ഇയാളെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്.

അതേസമയം സംഭവത്തിൽ നിന്ന് അകലം പാലിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പുതിയ സാഹര്യത്തിൽ നിഹാങ്കുകളെ സമര സ്‌ഥലത്ത് നിന്ന് തിരിച്ചയക്കണമെന്നാണ് ഒരു വിഭാഗം കര്‍ഷക സംഘടനകളുടെ ആവശ്യം. വിഷയം ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്ന് സംയുക്‌ത കിസാൻ മോര്‍ച്ച നേതാക്കൾ അറിയിച്ചു.

Read also: സിംഗുവിലെ കൊലപാതകം; സമരക്കാരെ ഉടൻ ഒഴിപ്പിക്കണം, സുപ്രീം കോടതിയിൽ അപേക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE