ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിഎം കെയര്‍ ഫണ്ട് എവിടെപ്പോയെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആശുപത്രിയില്‍ പരിശോധനകളോ കിടക്കകളോയില്ല, വെന്റിലേറ്ററുകളില്ല, ഓക്‌സിജനുമില്ല, വാക്‌സിനുമില്ല, ആകെ ഒരു ഉൽസവ ഭാവം മാത്രം. പിഎം കെയര്‍ ഫണ്ട് എവിടെയാണ്,’ രാഹുല്‍ ചോദിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് രാഹുൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്.
ना टेस्ट हैं, ना हॉस्पिटल में बेड,
ना वेंटिलेटर हैं, ना ऑक्सीजन,
वैक्सीन भी नहीं है,
बस एक उत्सव का ढोंग है।PMCares?
— Rahul Gandhi (@RahulGandhi) April 15, 2021
ഗുരുതരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. 24 മണിക്കൂറിനിടെ 1,99,620 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട് ചെയ്‍തത്. 1038 മരണമാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട് ചെയ്‍തത്. 10 ദിവസത്തിനിടെ ഇരട്ടിയിലധികമായി കോവിഡ് കേസുകൾ വർധിച്ചുവെന്നാണ് കണക്കുകൾ.
Read Also: കുറവില്ലാതെ കോവിഡ്; 24 മണിക്കൂറിനിടെ 1,99,620 കേസുകൾ