തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഈ മാസം 29 വരെയാണ് പരീക്ഷ. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ മൂന്ന് മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 4,19,362 വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.
കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ചു ഫോക്കസ് ഏരിയ ഇല്ലാതെ, പൂർണമായും പാഠഭാഗങ്ങളിൽ നിന്നുമാണ് ഇത്തവണ ചോദ്യങ്ങൾ ഉണ്ടാവുക. 2021ലും 22ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എൽസി പരീക്ഷ. പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ വെച്ചായിരുന്നു അന്നത്തെ പരീക്ഷ. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങൾ മുഴുവൻ അടിസ്‌ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ.
ഹയർ സെക്കണ്ടറി പരീക്ഷകൾ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും. എസ്എസ്എൽസി പരീക്ഷകൾക്കിടെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്‌ളാസുകളിലെ പരീക്ഷകൾ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകൾ തുടങ്ങുന്നത്. അതും ഉച്ചക്ക് 1.30 മുതലാണ് ആരംഭിക്കുന്നത്. വേനൽ കണക്കിലെടുത്ത് കുട്ടികൾക്കായി ക്‌ളാസുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: ബ്രഹ്‌മപുരത്തെ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു; പുതിയ കളക്‌ടർ ഇന്ന് ചുമതലയേൽക്കും