കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എംജി സർവകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജി.
സുകുമാരന്‍ നായരുടെ മകള്‍ക്ക് ആവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ നല്‍കിയിട്ടും എന്‍എസ്എസ്, എല്‍ഡിഎഫിന്റെ നെഞ്ചില്‍ കുത്തി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. അതേസമയം മകള്‍ക്കായി സര്‍ക്കാരിനെയോ രാഷ്‌ട്രീയ നേതാക്കളെയോ താൻ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ് മകള്‍ക്ക് സിന്‍ഡിക്കേറ്റില്‍ സ്‌ഥാനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളെ തുടർന്ന് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്താൻ താൽപര്യം ഇല്ലാത്തതിനാൽ, മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കെ, തന്റെ മകള്‍ എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍സ്‌ഥാനം രാജിവെച്ച് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Read also: യുഡിഎഫ് വോട്ട് ട്വന്റി-20 നേടിയെങ്കിൽ അത് കോൺഗ്രസിന്റെ കഴിവുകേട്; സാബു ജേക്കബ്