മസ്‌കറ്റ്: ഒമാനിൽ 65,173 പ്രവാസികൾ തങ്ങളുടെ താമസ, തൊഴിൽ രേഖകൾ ശരിയാക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇവരിൽ 46,355 പേർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കിയിട്ടുണ്ട്.
രേഖകൾ ശരിയാക്കി രാജ്യത്തെ താമസം നിയമവിധേയമാക്കാൻ ഒമാൻ ഭരണകൂടം പ്രവാസികൾക്ക് അനുവദിച്ചിരിക്കുന്ന ഇളവ് മാർച്ച് 31ന് അവസാനിക്കും. അന്തിമ തീയതിക്ക് ശേഷം ഇത് സംബന്ധിച്ചുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ ഇളവ് പ്രയോജനപ്പെടുത്തുന്ന പ്രവാസികൾക്ക് 2021 ജൂൺ 30 വരെ രാജ്യം വിടാൻ സാവകാശം ലഭിക്കും.
നിരവധി പ്രവാസികൾക്ക് ഇപ്പോഴത്തെ ഇളവിന്റെ പ്രയോജനം ലഭിച്ചെന്ന് തൊഴിൽ മന്ത്രാലയത്തിലെ ലേബർ വെൽഫെയർ ഡയറക്‌ടർ ജനറൽ സലിം സൈദ് അൽ ബാദി പറഞ്ഞു. മാർച്ച് 31ന് ശേഷം ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും സ്വീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
Also Read: ബിഹാർ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർക്ക് മർദ്ദനം; പ്രതിഷേധം