മസ്‌ക്കറ്റ്: കടൽ വെള്ളരിയെ പിടിക്കുന്നതിനും, കൈവശം വെക്കുന്നതിനും, വ്യാപാരം നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി ഒമാൻ. മൂന്ന് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയാണ് ഇക്കാര്യം വ്യക്‌തമാക്കി ഉത്തരവ് പുറത്തിറക്കിയത്.
ഉത്തരവ് പ്രകാരം കടൽ വെള്ളരിയുടെ വിൽപന, വാങ്ങൽ, സംഭരിക്കൽ, കയറ്റുമതി എന്നിവയും നിരോധനത്തിൽ ഉൾപ്പെടുന്നുണ്ട്. കോടികൾ വിലമതിക്കുന്ന കടൽ വെള്ളരി വംശനാശ ഭീഷണി നേരിടുന്ന അമൂല്യ സമുദ്രവിഭവമാണ്. കടലിന്റെ ആവാസവ്യവസ്‌ഥയെ തകരാതെ സൂക്ഷിക്കുന്നതിൽ കടൽ വെളളരി വലിയ പങ്ക് വഹിക്കുന്നുണ്ട്. കടലിലെ മാലിന്യങ്ങള്‍ ഭക്ഷണമായി സ്വീകരിച്ച് ചുറ്റുപാടിനെ ശുദ്ധീകരിക്കുന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം. കൂടാതെ വളരെയധികം ഔഷധഗുണങ്ങളുള്ള വിഭവം കൂടിയാണ് കടല്‍വെള്ളരി.
Read also: ബന്ധുക്കൾ പൂട്ടിയിട്ട മധ്യവയസ്‌കനെ അവശനിലയിൽ കണ്ടെത്തി