മസ്‌ക്കറ്റ് : ഒമാനില്‍ കഴിഞ്ഞ മാസങ്ങളിലായി നടത്തിയ സീറോളജിക്കല്‍ സര്‍വേ പൂര്‍ത്തിയായതായി വ്യക്‌തമാക്കി അധികൃതര്‍. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തോത് എത്രത്തോളമാണെന്ന് കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂലൈ 11 ആം തീയതി ആരംഭിച്ച സര്‍വേ 4 ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കിയത്.
സര്‍വേ പൂര്‍ത്തിയാക്കാനായി രക്‌തസാമ്പിളുകള്‍ ശേഖരിക്കുകയാണ് ചെയ്‌തത്. ഇവയുടെ ലാബ് പരിശോധനകള്‍ എല്ലാം ഉടന്‍ തന്നെ പൂര്‍ത്തിയാക്കിയ ശേഷം ഫലം പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. സര്‍വേയുടെ ഭാഗമായി രക്‌തസാമ്പിളുകള്‍ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായി ഡിസീസ് സര്‍വൈലന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗം ഡയറക്‌ടർ ജനറല്‍ വ്യക്‌തമാക്കി.
Read also : വിസ കാലാവധി കഴിഞ്ഞവർ 31ന് മുൻപ് രാജ്യം വിടണം; യുഎഇ