സ്വദേശി വത്കരണം; ഒമാനിൽ വിദേശി നഴ്സുമാർക്ക് തൊഴിൽ നഷ്ടമാകുന്നു

By Desk Reporter, Malabar News
oman nurse_2020 Sep 02
Representational Image
Ajwa Travels

മസ്‌കറ്റ്‌: സർക്കാർ ആശുപത്രികളിൽ സ്വദേശിവത്കരണം നടപ്പാക്കി ഒമാൻ ആരോ​ഗ്യമന്ത്രാലയം. 170ലധികം സ്വദേശി നഴ്സുമാരെയാണ് വിദേശികൾക്കു പകരം നിയമിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ സ്വദേശി നഴ്‌സുമാർ സേവനം തുടങ്ങിയതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തെ എട്ട് സർക്കാർ ആശുപത്രികളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയത്. സുഹാർ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ സ്വദേശി നഴ്സുമാരെ നിയമിച്ചത്. 62 സ്വദേശി നഴ്‌സുമാരാണ് ഇവിടെ പുതുതായി ജോലിയിൽ പ്രവേശിച്ചത്.

സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി, ഇബ്ര ആശുപത്രി, ജഅലാൻ ബൂ അലി ആശുപത്രി, സൂർ ആശുപത്രി, കസബ് ആശുപത്രി, ബുറൈമി ആശുപത്രി, ഹൈമ ആശുപത്രി എന്നിവയാണ് സ്വദേശിവത്കരണം നടപ്പാക്കിയ മറ്റ് ആശുപത്രികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE