ലണ്ടന്‍: ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം യുകെയില്‍ അതിതീവ്രം. 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ വര്‍ധിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. രാജ്യത്ത് 25,000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട് ചെയ്‌തത്.
നഗരത്തിൽ ഒമൈക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ലണ്ടന്‍ മേയര്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച വരെയുള്ള കണക്കനുസരിച്ച് 7 പേര്‍ ഒമൈക്രോണ്‍ ബാധിച്ചു മരിച്ചു. വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിൽസയിൽ ആകുന്നവര്‍ 65ല്‍ നിന്ന് 85 ആയി ഉയര്‍ന്നുവെന്നും യുകെഎച്ച്എസ്എ പറഞ്ഞു.
മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പുറമേ യുകെയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍/ കോവിഡ് നെഗറ്റീവ് രേഖയും നിര്‍ബന്ധമാക്കി. തൊഴില്‍ സംബന്ധമല്ലാത്ത അനാവശ്യ കൂടിച്ചേരലുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്. ഫ്രാന്‍സും ഓസ്ട്രിയയും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പാരിസിൽ വെടിക്കെട്ട് ഉള്‍പ്പടെ പുതുവത്സര ആഘോഷങ്ങൾ ഉപേക്ഷിച്ചു. ഡെന്‍മാര്‍ക്കില്‍ തിയേറ്ററുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും മ്യൂസിയങ്ങളും അടച്ചു. അയര്‍ലന്‍ഡില്‍ രാത്രി 8ന് ശേഷം കര്‍ഫ്യൂ നിലവില്‍ വന്നു.
National News: ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ