കോട്ടയം: വൈക്കത്ത് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. തലയോലപറമ്പ് മേഴ്സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാർ കോരിക്കൽ സ്വദേശിനി സനജ(35)യാണ് മരിച്ചത്.
കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്‌റ്റിലും തുടർന്ന് മതിലിലും ഇടിച്ച് മറിയുകയായിരുന്നു.
വൈക്കം വലിയകവലയ്‌ക്ക് സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തുചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്‌ജിത്ത് എന്നിവർക്ക് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സനജയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചു. സനജയെ പിന്നീട് വിദഗ്‌ധ ചികിൽസക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Most Read: പത്രിക പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ ചിലവിട്ടത് 50 ലക്ഷം; കൂടുതല്‍ വെളിപ്പെടുത്തലുമായി സുന്ദര