‘ഫ്രീ ഫയർ’ ചതിച്ചു; ആലുവയിൽ വിദ്യാർഥി നഷ്‌ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ

By News Desk, Malabar News
Representational Image
Ajwa Travels

കൊച്ചി: ഒൻപതാം ക്‌ളാസുകാരന്റെ ഓൺലൈൻ ഗെയിം മൂലം നഷ്‌ടമായത് മൂന്ന് ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ ഗെയിം കളിച്ച് നഷ്‌ടപ്പെടുത്തിയത്.

ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച പരാതി അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെട്ടെന്ന് വിദ്യാർഥിയുടെ അമ്മയാണ് പരാതി നൽകിയത്.

തുടർന്ന് എസ്‌പിയുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്‌റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തി. ‘ഫ്രീ ഫയർ’ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്ന് പോലീസിന് വ്യക്‌തമായി. ഗെയിം ലഹരിയായ വിദ്യാർഥി ഫ്രീ ഫയർ കളിക്കാൻ ഒരു ദിവസം 4000 മുതൽ 40,000 രൂപ വരെയാണ് മുടക്കിയിരുന്നത്. ഒരു ദിവസം പത്ത് തവണ വരെ റീചാർജ് ചെയ്‌തിരുന്നുവെന്നും പോലീസ് കണ്ടെത്തി. അവിചാരിതമായി അമ്മ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്‌ടമായ വിവരം അറിയുന്നത്. സംഭവം കുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങൾ നഷ്‌ടപ്പെട്ടിരുന്നു.

സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ഓൺലൈൻ കുരുക്കുകളെ കുറിച്ച് ബോധവൽക്കരണത്തിന് ഒരുങ്ങുകയാണ് റൂറൽ ജില്ലാ പോലീസെന്ന് എസ്‌പി കാർത്തിക്ക് പറഞ്ഞു. ബോധവൽക്കരണ പരിപാടികൾ അടുത്ത ആഴ്‌ചയോടെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; ചർച്ചയ്‌ക്ക് തയ്യാറെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE