പുതുപ്പള്ളി: അന്നംമുടക്കികൾ ആരാണെന്ന് ജനം തിരിച്ചറിയുമെന്ന് ഉമ്മൻ ചാണ്ടി. കിറ്റ് വിതരണം ആരംഭിച്ചത് ടിഎം ജേക്കബിന്റെ കാലത്താണ്. കിറ്റ് വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാറ്റിവെച്ചതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചത്. കിറ്റ് ആർക്കും കിട്ടാതെ വരില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം, കിറ്റ് വിവാദത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കിറ്റ് വിതരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നു. ജനങ്ങൾക്ക് കിറ്റ് നൽകുന്നത് സർക്കാരിന്റെ മേൻമയല്ല, കടമയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ പരാതി നൽകി അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്‌നം; മുല്ലപ്പള്ളി