ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയനാക്കും. ബെംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയനാക്കിയ ശേഷമാണ് ഡോക്‌ടർമാരുടെ തീരുമാനം.
പോഷകാഹാര കുറവ് നികത്താനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമാണ് ഇമ്യൂണോ തെറാപ്പി ചെയ്യുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ ചികിൽസ. കുടുംബാംഗങ്ങളും മെഡിക്കല്‍ സംഘത്തിലെ ഡോക്‌ടർമാരും അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്നലെ നടത്തിയ സ്‌കാനിങ് റിസള്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് തെറാപ്പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഈ മാസം 12നാണ് ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റിയത്. നിംസ് ആശുപത്രിയില്‍ ചികിൽസയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടിയെ, അണുബാധ പൂര്‍ണമായും മാറിയ ശേഷമായിരുന്നു ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. ആറ് ദിവസമായിരുന്നു നിംസിലെ ചികിൽസ.
Read Also: ബ്ളാക് മെയ്ൽ പൊളിറ്റിക്‌സ്: ബിബിസിയിലെ റെയ്‌ഡിനെ ന്യായീകരിച്ച് ബിജെപി