തിരുവനന്തപുരം: ലോകായുക്‌തയുടെ പല്ലും നഖവും ഒടിച്ചു കളയുന്നതാണ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഓർഡിനൻസിൽ ഒപ്പ് വെക്കരുത് എന്നും രാഷ്‍ട്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായും വിഡി സതീശൻ പറഞ്ഞു. വിഷയം വിശദമായി പരിശോധിക്കുമെന്ന് ഗവർണർ അറിയിച്ചെന്നും അദ്ദേഹം വ്യക്‌തമാക്കി.
ലോയുക്‌ത നിയമം വസ്‌തുതാ വിരുദ്ധം, ഭരണഘടനാ വിരുദ്ധമെന്ന നിയമമന്ത്രിയുടെ വാദം തെറ്റാണെന്നും ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നും പ്രതിപക്ഷം പറയുന്നു.
ഇടത് പക്ഷ സർക്കാർ തന്നെ കൊണ്ട് വന്ന നിയമം 22 വർഷങ്ങൾക്ക് ശേഷമാണ് ഭരണഘടന വിരുദ്ധമായത്. ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. ജലീലിന്റെ കാര്യത്തിൽ ഭരണഘടനാ വിരുദ്ധമെന്ന് പറയാത്തത് ഇപ്പോൾ വിരുദ്ധമെന്ന് പറയുന്നു, നിയമസഭാ നിയമം പാസാക്കിയാൽ ഭരണഘടന വിരുദ്ധം ആണെന്ന് പറയാൻ സർക്കാരിന് അധികാരം ഇല്ലെന്നും കോടതിക്ക് മാത്രമാണ് അധികാരമുള്ളത്; വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read also: കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു