സിഎഎ വിരുദ്ധ പ്രക്ഷോഭം ശക്‌തമാക്കുമെന്ന് വടക്കുകിഴക്കന്‍ മേഖലയിലെ സംഘടനകൾ

By Staff Reporter, Malabar News
malabarnews-caa
Representational Image
Ajwa Travels

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെതിരായ പ്രതിഷേധം പുനരാരംഭിക്കുമെന്ന് വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങള്‍ കേന്ദ്രമായുള്ള സംഘടനകള്‍. മെയ് ഒൻപത് മുതല്‍ കേന്ദ്രമന്ത്രി അമിത് ഷാ അസമില്‍ മൂന്ന് ദിവസത്തെ പര്യടനത്തിന് തയ്യാറെടുക്കുന്ന പശ്‌ചാത്തത്തിലാണ് വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ സംഘടനകളുടെ മുന്നറിയിപ്പ്.

സിഎഎ നടപ്പാക്കാനുള്ള ഏതൊരു ശ്രമവും എതിര്‍ക്കുമെന്ന് ഓള്‍ അസം സ്‌റ്റുഡന്റ്സ് യൂണിയന്‍ എംഎല്‍എ അഖില്‍ ഗൊഗോയ് പറഞ്ഞു. ബിജെപിക്ക് സിഎഎ പാര്‍ലമെന്റില്‍ പാസാക്കാൻ കഴിഞ്ഞത് ഭൂരുപക്ഷമുള്ളത് കൊണ്ടാണ്. എന്നാല്‍ വടക്കുകിഴക്കന്‍ മേഖലയിലെ തദ്ദേശവാസികളുടെ ആശങ്കകള്‍ അവഗണിച്ചതിനാലാണ് ജനവികാരം ഈ നിയമത്തിന് എതിരായത്; അസം ജാതിയതാബാദി പരിഷത്ത് പ്രസ്‌താവനയില്‍ പറഞ്ഞു.

സിഎഎ നടപ്പിലാക്കാന്‍ ഒരു ശ്രമവും അനുവദിക്കില്ലെന്ന് നോര്‍ത്ത് ഈസ്‌റ്റ് സ്‌റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനും (എന്‍ഇഎസ്ഒ) മുന്നറിയിപ്പ് നല്‍കി. സിഎഎ നടപ്പാക്കാനുള്ള ശ്രമം മേഘാലയയെ അശാന്തിയിലേക്ക് നയിക്കുമെന്ന് ഖാസി സ്‌റ്റുഡന്റ്‌സ് യൂണിയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഒരു യാഥാർഥ്യമാണെന്നും കോവിഡ് തരംഗം അവസാനിച്ചാലുടന്‍ അത് നടപ്പാക്കുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് പ്രകോപനം ഉണ്ടാക്കിയത്.

Read Also: രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE