ഡെൽഹി: വാക്‌സിൻ നിർമാണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അലംഭാവത്തെ വിമർശിച്ച് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. കോവാക്‌സിൻ നിർമാണത്തിനായി മറ്റ് കമ്പനികളെ ക്ഷണിക്കാത്തത് സർക്കാരിന്റെ ഉദാസീനതയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.
വാക്‌സിൻ വിതരണം മുടങ്ങുന്ന ഘട്ടത്തിൽ നഷ്‌ടപ്പെടുന്ന ജീവന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. വാക്‌സിൻ നിർമാണ കമ്പനികൾക്ക് ലൈസൻസ് നിർബന്ധമാക്കണമെന്ന സർക്കാർ തീരുമാനം ഉണ്ടാകുന്നതിന് മുൻപ് കോൺഗ്രസാണ് ഈ നിർദ്ദേശം മുന്നോട്ടു വെച്ചതെന്നും ചിദംബരം പറഞ്ഞു.
‘നിർബന്ധിത ലൈസൻസ് വേണമെന്ന് സിഡബ്‌ള്യൂസി ആവശ്യപ്പെട്ട് നാലാഴ്‌ച കഴിഞ്ഞപ്പോൾ കോവാക്‌സിൻ ഉൽപാദത്തിനുള്ള അപേക്ഷക്കായി മറ്റ് കമ്പനികളെ ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചു’. ഈ നാലാഴ്‌ച വൈകിയതോടെ നഷ്‌ടപ്പെടുന്ന ജീവന് ആരാണ് ഉത്തരവാദി എന്ന് ചിദംബരം തുറന്നടിച്ചു. കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങളോട് കള്ളം പറയുന്നത് തുടരുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
Kerala News: മഴ തുടരുന്നു; സംസ്‌ഥാനത്ത് 9 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു