തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് റിപ്പോർട്. കൊച്ചി കസ്‌റ്റംസ് ഓഫീസില്‍ ഹാജരാവാൻ നിര്‍ദേശം നൽകിയിരുന്നു എങ്കിലും അസുഖമുള്ളതിനാല്‍ എത്താനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്‌പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്‍നയുടേയും സരിത്തിേന്റയും മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കഴിഞ്ഞ മാസം ഹാജരാകാനായി സ്‌പീക്കര്‍ക്ക് ആദ്യം നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും എതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളെ അന്വേഷണ ഉദ്യോഗസ്‌ഥർ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണമെന്ന ഇഡിയുടെ ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും നിഷ്‌പക്ഷ അന്വേഷണത്തിനായി കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഇഡിയുടെ ഹരജികളിലെ ആവശ്യം.
Read also: ‘ഒരു വാക്‌സിനും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല’; കേന്ദ്രത്തിനെതിരെ സീതാറാം യെച്ചൂരി