കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ ‘അമ്മ’ നേതൃത്വം നിലപാട് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് രേവതിയും പത്‌മപ്രിയയും. ഇടവേള ബാബുവിന്റെ പരാമർശത്തിൽ ‘അമ്മ’ നേതൃത്വം തുടരുന്ന മൗനത്തിനെതിരെ തുറന്ന കത്തുമായാണ് ഇരുവരും രംഗത്തെത്തിയത്. ഇടവേള ബാബുവിന്റെ പരാമർശത്തിൽ എതിർപ്പ് അറിയിച്ച് പാർവതി തിരുവോത്ത് സംഘടനയിൽ നിന്നും രാജിവച്ചതിന് ശേഷവും ‘അമ്മ’ നേതൃത്വം തുടരുന്ന മൗനത്തെ കത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിനെക്കുറച്ച് മോശമായി സംസാരിച്ച് കേസിനെ വില കുറച്ച് കാണിക്കാൻ സംഘടനയിലെ ചില താരങ്ങൾ ശ്രമിക്കുന്നുണ്ട്. അതിനുദാഹരണമാണ് സംഘടനാ സെക്രട്ടറി ഇടവേള ബാബു നടത്തിയ പ്രസ്‌താവന. 50 ശതമാനത്തിലേറെ വനിതകളുള്ള ഈ സംഘടനയിൽ അവരെ സംരക്ഷിക്കാനോ അവർക്ക് നീതി നൽകാനോ ശ്രമം ഉണ്ടാകില്ല എന്നതിനുള്ള ഉദാഹരണമാണ് ഈ സംഭവം. പാർവതിയുടെ രാജിക്ക് പിന്നാലെ തങ്ങളുടെ നിലപാട് എന്താണെന്ന് ചോദിക്കുന്ന മാദ്ധ്യമങ്ങൾ അത് ‘അമ്മ’ നേതൃത്വത്തോടാണ് ചോദിക്കേണ്ടത് എന്നും കത്തിൽ പറയുന്നു.
Related News: പാര്‍വതി ‘അമ്മ’യില്‍ നിന്നും പുറത്തേക്ക്