ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാക് കോടതി

By Trainee Reporter, Malabar News
Ajwa Travels

ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാകിസ്‌ഥാനിലെ ഭീകര വിരുദ്ധ കോടതി. ജനുവരി 18ന് മുൻപായി അറസ്‌റ്റ് ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസർ പാകിസ്‌ഥാനിൽ തന്നെ ഉണ്ടെന്നതിനുള്ള സ്‌ഥിരീകരണമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്‌റ്റ് ചെയ്യാൻ കോടതി നിർദേശിച്ചത്. പാകിസ്‌ഥാനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്‌ച മസൂദ് അസറിന് എതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ അറസ്‌റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്.

മസൂദ് അസറിനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വർഷങ്ങളായി പാകിസ്‌ഥാൻ ആവർത്തിച്ചിരുന്നത്. എന്നാൽ കോടതി ഉത്തരവോടെ ഇയാൾ പാകിസ്‌ഥാനിൽ തന്നെ ഉണ്ടെന്നതിനുള്ള സ്‌ഥിരീകരണമാണ് ലഭിച്ചിരിക്കുന്നത്.

Read also: ലൗ ജിഹാദ്; മന്ത്രിസഭ അംഗീകാരം നൽകി; നിയമം പാസാക്കി മധ്യപ്രദേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE