ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാകിസ്‌ഥാനിലെ ഭീകര വിരുദ്ധ കോടതി. ജനുവരി 18ന് മുൻപായി അറസ്‌റ്റ് ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസർ പാകിസ്‌ഥാനിൽ തന്നെ ഉണ്ടെന്നതിനുള്ള സ്‌ഥിരീകരണമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്‌റ്റ് ചെയ്യാൻ കോടതി നിർദേശിച്ചത്. പാകിസ്‌ഥാനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്‌ച മസൂദ് അസറിന് എതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ അറസ്‌റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്.
മസൂദ് അസറിനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വർഷങ്ങളായി പാകിസ്‌ഥാൻ ആവർത്തിച്ചിരുന്നത്. എന്നാൽ കോടതി ഉത്തരവോടെ ഇയാൾ പാകിസ്‌ഥാനിൽ തന്നെ ഉണ്ടെന്നതിനുള്ള സ്‌ഥിരീകരണമാണ് ലഭിച്ചിരിക്കുന്നത്.
Read also: ലൗ ജിഹാദ്; മന്ത്രിസഭ അംഗീകാരം നൽകി; നിയമം പാസാക്കി മധ്യപ്രദേശ്