ന്യൂഡെൽഹി: തനിക്ക് പരിശീലനം നൽകിയത് ലഷ്‌കർ ഇ ത്വയ്ബയും പാകിസ്‌ഥാൻ സൈന്യവുമാണെന്ന് വെളിപ്പെടുത്തുന്ന കീഴടങ്ങിയ പാക് ഭീകരവാദിയുടെ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഉറി സെക്‌ടറില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ അലി ബാബര്‍ പത്ര എന്ന ഭീകരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തിങ്കളാഴ്‌ചയാണ് 19കാരനായ അലി ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്. അതിര്‍ത്തി കടന്ന് ബാരാമുള്ള ജില്ലയിലെ പട്ടനിലെത്തി ആയുധം വിതരണം ചെയ്യാന്‍ തനിക്ക് 20,000 രൂപ നല്‍കിയെന്നാണ് അലി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. കൂടാതെ ദൗത്യം പൂർത്തിയാക്കിയാൽ 30,000 രൂപ കൂടി നൽകാമെന്ന് തനിക്ക് വാഗ്‌ദാനം നൽകിയതായും അലി കൂട്ടിച്ചർത്തു.
കൂടാതെ തനിക്ക് പരിശീലനം ലഭിച്ചത് മുസാഫറാബാദിലെ ലഷ്‌കർ ക്യാംപിലാണെന്നും, ആറംഗ ഭീകര സംഘത്തിനൊപ്പം സെപ്റ്റംബർ 18ആം തീയതിയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്നും അലി വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: കാസർഗോഡ് കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ