കോട്ടയം: പാലാ ബൈപ്പാസ് റോഡിന് മുന്‍മന്ത്രി കെഎം മാണിയുടെ പേര് നല്‍കി. കെഎം മാണി ബൈപ്പാസ് റോഡ് എന്നാണ് ഇനിമുതൽ പാലാ ബൈപ്പാസ് അറിയപ്പെടുക. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2014ലാണ് റോഡ് നിർമാണം പൂര്‍ത്തിയാക്കിയത്. അന്ന് കെഎം മാണിയായിരുന്നു ധനമന്ത്രി. പാലായുടെ വികസനത്തില്‍ നിര്‍ണായകമായിരുന്നു 15 മീറ്റര്‍ വീതിയില്‍ നിർമിച്ച ഈ ബൈപ്പാസ് റോഡ്.
കെഎം മാണിയുടെ വീടിന് മുന്നിലൂടെയുള്ള റോഡിന് അദ്ദേഹം സൗജന്യമായാണ് സ്‌ഥലം വിട്ടുനല്‍കിയത്. പാലാ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബൈപ്പാസ് നിർമിച്ചത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ പുലിയന്നൂര്‍ മുതൽ കിഴതടിയൂര്‍ വരെ നാല് കിലോമീറ്റര്‍ നീളത്തിലാണ് റോഡ്.
Most Read: കോവിഡാനന്തര ചികിൽസാ നിരക്ക്; സർക്കാർ ഉത്തരവായി