മെഡിക്കൽ കോളേജ് ഒ.പി ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും

By News Desk, Malabar News
Palakkad Medical College OP
Ajwa Travels

പാലക്കാട്: ജില്ലയിലെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത മെഡിക്കല്‍ കോളേജിന്റെ ഒ.പി വിഭാഗം ഈ വര്‍ഷം അവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. ഇതിനു വേണ്ട ജോലികളുമായി മുന്നോട്ട് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഈ വര്‍ഷം തന്നെ ഒ.പി പൂര്‍ത്തീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി കാരണമാണ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത്. ഒ.പിയുടെ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്ലാസ്റ്ററിങ്, ടൈല്‍ പണികള്‍, ഇലക്ട്രിക്കല്‍ വര്‍ക്ക് എന്നിവ നടന്നു കൊണ്ടിരിക്കുകയാണ്. ഒ.പി യെ കൂടാതെ ഓപ്പറേഷന്‍ തിയേറ്റര്‍ ബ്ലോക്ക്, വാര്‍ഡ് ബ്ലോക്ക് എന്നീ വിഭാഗങ്ങളാണ് പൂര്‍ത്തിയാകാനുള്ളത്.

രണ്ടുലക്ഷം ചതുരശ്ര അടിയാണ് ഒ.പി ബ്ലോക്കിന്റെ വിസ്തീര്‍ണം. ആറ് നിലകളുള്ള മൂന്ന് കെട്ടിടങ്ങളാണ് ഒ.പി ബ്ലോക്കിനുള്ളത്. ഗ്രൗണ്ട് ഫ്‌ലോറില്‍ രജിസ്ട്രേഷന്‍, ഫാര്‍മസി, ജനറല്‍ മെഡിസിന്‍ സര്‍ജറി എന്നീ വിഭാഗങ്ങളും ഒന്നാം നിലയില്‍ ക്യാന്റീന്‍, സ്ത്രീ രോഗ വിഭാഗം, ശിശുരോഗ വിഭാഗം, രണ്ടാം നിലയില്‍ ദന്ത വിഭാഗം, എല്ലുരോഗ വിഭാഗം, മൂന്നാം നിലയില്‍ നേത്ര രോഗം, ഇഎന്‍ടി, മാനസിക രോഗ വിഭാഗം, നാലാം നിലയില്‍ ചര്‍മ രോഗം, മറ്റ് വിഭാഗങ്ങള്‍, അഞ്ച്-ആറ് നിലകളില്‍ ഡീന്‍ ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണവിഭാഗത്തിന്റെയും ഓഫീസുകള്‍ എന്നീ വിഭാഗങ്ങളാണ് ഉള്ളത്.

നിലവില്‍ ജില്ലാ ആശുപത്രിയിലാണ് മെഡിക്കല്‍ കോളേജിന്റെ ഒ.പി പ്രവര്‍ത്തിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വന്ന കുറവാണ് നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിച്ചത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ എത്തുന്നതോടെ നിര്‍മാണ പ്രവര്‍ത്തനം സജീവമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE