പാലക്കാട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ മുഖ്യപ്രതിയെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് സ്വദേശി പുത്തന്‍ പീടിയക്കല്‍ വീട്ടില്‍ മൊയ്‌ദീന്‍ കോയ ഹാജിയാണ് പിടിയിലായത്. ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മേട്ടുപ്പാളയം സ്‌ട്രീറ്റിലുള്ള എംഎ ടവറിലെ കീര്‍ത്തി ആയുര്‍വേദിക്‌സ് എന്ന സ്‌ഥാപനത്തിന്റെ മറവിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിനൊടുവില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിൽ ഇവിടെ പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. കെട്ടിടത്തില്‍ നിന്നും പിടിച്ചെടുത്ത റൗട്ടര്‍ (ഗേറ്റ് വേ) ടെലികോം അധികൃതര്‍ പരിശോധിച്ചു. 16 സിം കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാവുന്ന റൗട്ടറിനു പുറമെ എട്ട് സിം കാര്‍ഡുകളും സിം കാര്‍ഡിന്റെ 194 പാക്കറ്റുകളും കേബിളുകളും നിരവധി മേല്‍വിലാസം എഴുതിയ നോട്ടുബുക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സിം കാർഡ് എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിദേശ കോളുകള്‍ ഇന്റര്‍നെറ്റ് ബ്രോഡ്‌ബാന്‍ഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്തു നിന്നുള്ള മൊബൈല്‍ കോളാക്കി മാറ്റുന്നതാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍.
Read also: പഞ്ചാബ് കോൺഗ്രസിലെ കലഹം; ഗെഹ്‌ലോട്ടിന്റെ അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു