പാലക്കാട് ശ്രീനിവാസന്‍ വധം; പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പിടിയില്‍

മുപ്പത്തി ഒന്‍പതുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അബൂബക്കര്‍ സിദ്ദിഖ് കൂടി പിടിയിലായതോടെ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഇരുപത്തി ഏഴായി.

By Central Desk, Malabar News
Palakkad Srinivasan's murder; Popular Front District Secretary Arested
കൊല്ലപ്പെട്ട ശ്രീനിവാസൻ
Ajwa Travels

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പിടിയില്‍. പോലീസ് പറയുന്നതനുസരിച്ച് ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട്.

മുൻപ് അറസ്‌റ്റിലായ പട്ടാമ്പി സ്വദേശികളായ അബ്‌ദുൾ നാസർ, ഹനീഫ, ഖാജാ ഹുസൈൻ എന്നിവരുമായി നേരിട്ട് ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദിഖാണ് പിടിയിലായത്.

ഏപ്രില്‍ 16നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ പാലക്കാട് മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന.പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്.

മലപ്പുറം സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് ഏരിയ റിപ്പോര്‍ട്ടറുമായ സിറാജുദ്ദീനെ ഈ 17ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ശ്രീനിവാസന്‍, സഞ്ജിത് വധക്കേസ്, അധ്യാപകന്റെ കൈവെട്ട് കേസ് എന്നിവയിൽ ഉള്‍പ്പെടെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാരെ വ്യത്യസ്‌ത ഘട്ടങ്ങളില്‍ സിറാജുദ്ദീന്‍ സഹായിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Most Read: വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിവേണം; പൊതുതാല്‍പര്യ ഹരജികള്‍ സുപ്രീം കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE