മലപ്പുറം: പന്താവൂര്‍ കൊലക്കേസില്‍ പ്രതികളെ പൊലീസ് ഇന്ന് കസ്‌റ്റഡിയില്‍ ആവശ്യപ്പെടും. പ്രതികള്‍ കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുക എന്നതാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. പ്രതികളുടെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നാല്‍ ഉച്ചയോടെ പ്രതികളെ കസ്‌റ്റഡിയില്‍ വിട്ട് കിട്ടുമെന്നാണ് പൊലീസ് കണക്ക് കൂട്ടല്‍.
കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും ഇര്‍ഷാദിന്റെ ഫോണും കണ്ടെടുക്കുക എന്നതാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇര്‍ഷാദിനെ കൊലപ്പെടുത്തിയശേഷം ആയുധങ്ങള്‍ വിവിധ സ്‌ഥലങ്ങളിലും ഫോണും സിം കാര്‍ഡും കടലിലും പുഴയിലുമായി എറിഞ്ഞു എന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കടലിലും പുഴയിലുമെറിഞ്ഞ ഇത്തരം സാധനങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമല്ല.
കൂടാതെ ബൈക്കിന്റെ സൈലന്‍സര്‍ കൊണ്ടടിച്ചാണ് ഇര്‍ഷാദിനെ ബോധം കെടുത്തിയതെന്നും പിന്നീട് പ്ളാസ്‌റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊന്നെന്നുമാണ് മൊഴി. ഇവ കണ്ടെത്തുന്നതും പ്രധാനമാണ്.
റിമാന്റിലായ പ്രതികളെ കസ്‌റ്റഡിയില്‍ വിട്ട് കിട്ടാനായി പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളുടെ കൊവിഡ് പരിശോധന ഫലം പുറത്ത് വന്നാല്‍ ഉച്ചയോടെ പ്രതികളെ കസ്‌റ്റഡിയില്‍ വിട്ട് കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
2020 ജൂണ്‍ 11നാണ് പന്താവൂര്‍ സ്വദേശി ഇര്‍ഷാദിനെ കാണാതായത്. സുഹൃത്തുക്കളായിരുന്ന മരിച്ച ഇര്‍ഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. പഞ്ചലോഹ വിഗ്രഹം നാല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദില്‍ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര്‍ഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റില്‍ തള്ളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.
Read also: വിപ്‌ളവ മാറ്റത്തിന് വഴിയൊരുക്കി ഗെയിൽ; ഉൽഘാടനം ഇന്ന്