സേലം: പതിനൊന്ന് വയസുകാരിയെ 10 ലക്ഷം രൂപക്ക് വിട്ട മാതാപിതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സേലം അന്നദാനപ്പട്ടി കീരനായ്‌ക്കൻപ്പട്ടി പെരുമാൾ നഗർ സതീഷ് കുമാർ (42), ഭാര്യ സുമതി (36) എന്നിവരെയാണ് സേലം ടൗൺ സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കുട്ടിയെ വാങ്ങിയ ചൂരമംഗലം മുല്ലൈനഗർ സ്വദേശി കൃഷ്‌ണൻ (50) പോലീസ് കസ്‌റ്റഡിയിലാണ്. ഇയാളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും.
ഫെബ്രുവരിയിൽ നടന്ന സംഭവം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ചൈൽഡ് ലൈനും പോലീസും വിവരം അറിയുന്നത്. കുട്ടിയെ വിറ്റ കാര്യം അമ്മ സുമതി ബന്ധുവിനോട് പറയുന്ന ഫോൺ സംഭാഷണമാണ് പ്രചരിച്ചത്. ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിലാണ് നടപടി. വീട്ടുജോലിക്കാണ് കുട്ടിയെ വിറ്റതെന്ന് മാതാപിതാക്കൾ പോലീസിൽ മൊഴി നൽകി. ഇവർക്ക് 2 പെൺമക്കൾ കൂടിയുണ്ട്.
പോലീസ് കസ്‌റ്റഡിയിലുള്ള കൃഷ്‌ണന്റെ വീട്ടിൽ സുമതി നേരത്തെ ജോലി ചെയ്‌തിട്ടുണ്ട്. പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ സർക്കാർ അഗതി മന്ദിരത്തിലേക്ക് മാറ്റി.
Read also:രാജ്യസഭാ തിരഞ്ഞെടുപ്പ്; സിപിഎം യോഗം വെള്ളിയാഴ്‌ച; ചെറിയാൻ ഫിലിപ്പിന് സാധ്യത