തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ പിജി ഡോക്‌ടർ അനന്തകൃഷ്‌ണനെതിരെ ശിക്ഷാ നടപടി. അന്വേഷണ റിപ്പോർട് പൂർത്തിയാവും വരെ ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പൽ ഉത്തരവിട്ടു.
ഡോക്‌ടർ രോഗിയോട് തട്ടിക്കയറുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പിജി ഡോക്‌ടർ ആയ അനന്തകൃഷ്‌ണൻ രോഗിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഡോക്‌ടറുടെ പെരുമാറ്റം മെഡിക്കൽ കോളേജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്.
കോവിഡ് കാലത്ത് ഡോക്‌ടര്‍മാർ അഹോരാത്രം കഷ്‌ടപ്പെട്ട് കൊണ്ടിരിക്കെ അനന്തകൃഷ്‌ണന്റെ പെരുമാറ്റം ആശുപത്രിക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതായി വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട് നൽകിയിരുന്നു. തുടർന്ന് അന്തിമ റിപ്പോർട് വരുന്നത് വരെ അനന്തകൃഷ്‌ണൻ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിൻസിപ്പൽ സാറ വർഗീസ് അറിയിക്കുകയായിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രിയും അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.
Most Read: ബാലചന്ദ്രകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു; നികേഷ് കുമാറിനെതിരെ കേസ്