ന്യൂഡെൽഹി: കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുക്കാതെ ജനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. ഇത്തരം സാഹചര്യം തുടർന്നാൽ കോവിഡ് മൂന്നാം തരംഗം വേഗത്തിലാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര, ഡെല്‍ഹി സര്‍ക്കാരുകളെ ഹൈക്കോടതി വിമര്‍ശിച്ചു.
ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം കുറഞ്ഞതോടെ ലോക്ക്‌ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് മാനദണ്ഡം പാലിക്കാതെ മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യമുണ്ടായി. വിഷയം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിക്കുന്നതിന് ഇടയിലാണ് മൂന്നാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. നിലവിലെ സ്‌ഥിതി വ്യക്‌തമാക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനും ഡെല്‍ഹി സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
Read also: കരാർ ജീവനക്കാരെ പിരിച്ചുവിട്ടു; ലക്ഷദ്വീപിൽ ജനകീയ പ്രക്ഷോഭം