കവരത്തി: കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ലക്ഷദ്വീപിൽ ജനകീയ പ്രതിഷേധം തുടങ്ങി. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ചേർന്ന കേഡർ റിവ്യൂ മീറ്റിംഗിലാണ് കൃഷി വകുപ്പിലെ 85 ശതമാനം പേരെ ജനറൽ പൂളുകളിലേക്ക് മാറ്റാൻ തീരുമാനമായത്. തുടർന്ന് ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കാൻ ഭരണകൂടം നടപടി തുടങ്ങി.
ഇതോടെ കാർഷിക മേഖലയിലെ പ്രവർത്തനം അവതാളത്തിലാകും എന്നാണ് ജീവനക്കാർ പറയുന്നത്. ‘ഞങ്ങളുടെ തൊഴിൽ തിരിച്ച് തരൂ’ എന്ന പ്ളക്കാർഡ് ഉയർത്തിയാണ് ദ്വീപിൽ പ്രതിഷേധം നടക്കുന്നത്. അതിനിടെ, കൂടുതൽ വകുപ്പുകളിൽ ജീവനക്കാരെ കുറയ്‌ക്കാനുള്ള കടുത്ത നിർദ്ദേശങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്. ഇതിനെതിരെയും പ്രതിഷേധം ശക്‌തമാണ്.
Read Also: ‘ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും’; രാഹുൽ ഗാന്ധിയോട് നിലപാടറിയിച്ച് ചെന്നിത്തല