ഡെല്‍ഹി: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സര്‍ക്കാര്‍ ഹരജി നല്‍കിയിരിക്കുന്നത്.
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം എന്തിനെന്ന ചോദ്യമാണ് സംസ്‌ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് കഴിഞ്ഞ തവണ സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനാല്‍ കേസ് ഡയറി അടക്കമുള്ള രേഖകള്‍ കേരള പൊലീസ് സിബിഐക്ക് നല്‍കിയിട്ടില്ല.
Also Read: വാളയാർ കേസ്; സമരം രണ്ടാം ദിവസത്തിലേക്ക്, ചെന്നിത്തല ഇന്ന് സമരപ്പന്തലിൽ എത്തും
കേരള ഹൈക്കോടതി വിധി പ്രകാരം കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐയോട് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ ഇതുവരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല. മറുപടി നല്‍കാന്‍ സിബിഐ കൂടുതല്‍ സമയം തേടിയേക്കും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 നാണ് പെരിയയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, വിഷ്‌ണു ലാല്‍ എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവും ഉയര്‍ന്നിരുന്നു.