തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 67 ബസ് സ്‌റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ, ഡീസൽ പമ്പുകളിൽനിന്നും പൊതുജനങ്ങൾക്കും ഇന്ധനം നിറക്കാം. ഇതിന് സൗകര്യം ഒരുക്കുന്നതിനുള്ള ധാരണാ പത്രത്തിൽ കെഎസ്ആർടിസി മേധാവി ബിജുപ്രഭാകറും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ഡ്യനും ഒപ്പിട്ടു.
ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാൽ അധ്യക്ഷത വഹിച്ച ചടങ്ങ് മന്ത്രി എകെ ശശീന്ദ്രൻ ഉൽഘാടനം ചെയ്‌തു. ഈ പദ്ധതി നടപ്പാകുന്നതോടെ കെഎസ്ആർടിസി ഓയിൽ വിപണന രംഗത്തേക്കും കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഐഒസി ജനറൽ മാനേജർ ഇൻ ചാർജ് ദീപക് ദാസ്, കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് അംഗങ്ങളായ ഡോ. സാംസൺ മാത്യു, ടി. ഇളങ്കോവൻ, എസ്. അനിൽകുമാർ, യൂണിയൻ പ്രതിനിധികളായ സികെ ഹരികൃഷ്‌ണൻ, ആർ ശശിധരൻ, കെഎൽ രാജേഷ് എന്നിവർ സംസാരിച്ചു.
Read Also: ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും