ഡെൽഹി: അഞ്ഞൂറ് കോടി രൂപ വിലയുള്ള കോവിഡ് മരുന്ന് ഇന്ത്യക്ക് നൽകുമെന്ന് ഫൈസർ അറിയിച്ചു. ഫൈസർ തന്നെ ഉൽപാദിപ്പിക്കുന്ന മരുന്ന് ആണ് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. രാജ്യത്തെ കോവിഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച മരുന്ന് ആണ് ഇത്.
അതേസമയം, ഫൈസർ ഉൽപാദിപ്പിക്കുന്ന വാക്‌സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടില്ല. ഇന്ത്യയിലെ എല്ലാ രോഗികൾക്കും കോവിഡ് ചികിൽസ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നത് എന്ന് ഫൈസർ ചെയർമാൻ വ്യക്‌തമാക്കി.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണിത് എന്നും ഫൈസർ ചെയർമാൻ ആൽബേർട്ട് ബുർല പറഞ്ഞു. ഫൈസറിന്റെ അപേക്ഷ വിദഗ്‌ധ സമിതിക്ക് മുന്നിൽ ഉള്ളപ്പോഴാണ് കമ്പനിയുടെ സഹായം ഇന്ത്യയെ തേടി എത്തുന്നത്.
Kerala News: കോവിഡ് നിയന്ത്രണം; എംജി സർവകലാശാല മെയ് 9 വരെ അടച്ചിടും