തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്‌ഥാനത്തെ പിജി ഡോക്‌ടർമാർ നടത്തുന്ന സമരം ഇന്ന് 15ആം ദിവസത്തിലേക്ക്. ആരോഗ്യ മന്ത്രിയുമായി ഇന്ന് സമരക്കാർ ചർച്ച നടത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
മന്ത്രിയുടെ ഓഫിസിന്റെ അറിയിപ്പിന് കാത്തിരിക്കുന്നതായി പിജി ഡോക്‌ടർമാർ അറിയിച്ചു. അനൗദ്യോഗിക രഹസ്യ ചർച്ചക്ക് സമ്മർദം ചെലുത്തുന്നതായി സമരക്കാർ ആരോപിക്കുന്നു. എന്നാൽ വേണ്ടത് ഔദ്യോഗിക ചർച്ചയെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരെ നിയമിച്ച് സർക്കാർ വാക്ക് പാലിച്ചുവെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്നും പിൻമാറണമെന്ന മന്ത്രിയുടെ അഭ്യർഥന പിജി ഡോക്‌ടർമാർ തള്ളി.
സർക്കാർ നടത്തിയ നിയമനങ്ങൾ പര്യാപ്‌തമല്ലെന്നാണ് സമരക്കാരുടെ വാദം. ഇതടക്കം ഉന്നയിച്ച വിഷയങ്ങളിൽ മുഴുവൻ രേഖാമൂലമുള്ള പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.
Read Also: മുല്ലപ്പെരിയാർ; കേരളത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും