കൊച്ചി: കണ്ണൂര്‍ വിസി നിയമന ഉത്തരവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കെ ബാബു എംഎല്‍എ. സമ്മർദ്ദങ്ങൾക്കു വഴങ്ങി അദ്ദേഹം ഒപ്പിടാൻ പാടില്ലായിരുന്നു എന്ന് എംഎൽഎ കുറ്റപ്പെടുത്തി. ഗുരുതര ചട്ടലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്നും ഇല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്ക് ഒരു മന്ത്രി കത്തെഴുതാന്‍ പാടില്ല. പ്രീതിയും പക്ഷപാതിത്വവും കൂടാതെ ഭരണം നടത്തുമെന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത മന്ത്രി അതിന്റെ ലംഘനമാണ് നടത്തിയത്. കഴിഞ്ഞ പിണറായി സര്‍ക്കാറിന്റെ കാലത്തും മന്ത്രിമാർ രാജിവെച്ചത് സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയതിനെ തുടര്‍ന്നാണ്. ഏരിയ കമ്മിറ്റിയില്‍ ആളെയെടുക്കുന്നതു പോലെയാണ് ഇന്ന് സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ നിയമനം നടത്തുന്നതെന്നും കെ ബാബു പറഞ്ഞു.
Read also: കെ-റെയില്‍: സർക്കാർ പിൻമാറണം; ഡിസംബര്‍ 18ന് യുഡിഎഫ് പ്രതിഷേധം