മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. അൻപതോളം പേരെ പരിക്കുകളോടെ രക്ഷപെടുത്തി. 85 സൈനികരുമായി സുലുവില്‍ നിന്ന് പറന്നുയര്‍ന്ന സി-130 എന്ന വിമാനമാണ് തകർന്നത്. ഫിലിപ്പീൻസിലെ വ്യോമസേനാ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് സുലു ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ വില്യം ഗോന്‍സെയില്‍സ് പറഞ്ഞു.
അപകടത്തില്‍ ഇനിയും സൈനികരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ദക്ഷിണ കഗായനിലെ ഒറോ സിറ്റിയിൽ നിന്നുള്ള സൈനികരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്.
Read also: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണം; ആവശ്യവുമായി അരവിന്ദ് കെജ്‌രിവാള്‍