വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതി; ആദ്യഘട്ടം പൂർത്തിയാക്കി നിലമ്പൂർ നഗരസഭ

By Trainee Reporter, Malabar News
waterlogging in Nilambur
Ajwa Travels

മലപ്പുറം: നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി നിലമ്പൂർ നഗരസഭ. 2018 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിലും നിലമ്പൂരിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വെള്ളക്കെട്ടിന് നഗരസഭ അടിയന്തിര നടപടി എടുത്തത്. കഴിഞ്ഞ ദിവങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നിലമ്പൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

ഇതേ തുടർന്ന് സംസ്‌ഥാന പാതയിലൂടെ കടന്നുപോയ ബസുകളും ലോറികളും അടക്കം ഒട്ടേറെ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. നഗരത്തിലെ നൂറുകണക്കിന് കടകളിലും വെള്ളം കയറി. നിലമ്പൂർ ടൗണിൽ വെള്ളക്കെട്ട് ഒഴിഞ്ഞുപോവാത്ത സ്‌ഥിതി വന്നതോടെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. നിലവിൽ നഗരത്തിലെ തൊടുകളെല്ലാം വീതികൂട്ടി വൃത്തിയാക്കുകയാണ് ചെയ്‌തത്‌.

തോടുകളുടെ ആഴംകൂട്ടി ഓരത്ത് ഭിത്തി നിർമിക്കുന്ന പദ്ധതിയാണ് രണ്ടാംഘട്ടമായി നടക്കുക. മഴ ശക്‌തമാകുന്നതോടെ നിലമ്പൂർ ടൗണിൽ ആദ്യം വെള്ളം കയറുക വെളിയംതോടാണ്. പിന്നാലെ ജനതപ്പടിയിലും ജ്യോതിപ്പടിയിലും. പതിവായി വെള്ളപ്പൊക്കമുണ്ടാകുന്നത് നഗരത്തിൽ താമസിക്കുന്ന കുടുംബങ്ങൾക്കൊപ്പം ടൗണിലെ വ്യാപാരികൾക്കും വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കിയിരുന്നു.

Most Read: നൂറുകോടി കടന്ന് വാക്‌സിനേഷൻ; പ്രതിരോധത്തിൽ പുതുചരിത്രമെഴുതി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE