മലപ്പുറം: കോട്ടക്കലിൽ കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി ടര്‍ഫിലും സ്‌കൂള്‍ മൈതാനത്തും ഫുട്‌ബോള്‍ കളി. കോട്ടക്കല്‍ പോലീസ് നടത്തിയ പരിശോധനയില്‍ മുപ്പതോളം പേരാണ് കുടുങ്ങിയത്. ഇവരില്‍നിന്ന് അരലക്ഷത്തോളം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.
രണ്ടു ദിവസങ്ങളിലായാണ് പോലീസ് പരിശോധന നടത്തിയത്. എടരിക്കോട്ടുള്ള ടര്‍ഫാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്നത്. ഉടമക്കെതിരെ നടപടിയെടുത്തതായി പോലീസ് അറിയിച്ചു. 18 പേരാണ് ഒരു സുരക്ഷ സംവിധാനവുമില്ലാതെ കളത്തില്‍ ഉണ്ടായിരുന്നത്. കളിക്കാരുടെ വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
കോട്ടൂരില്‍ സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിച്ച പത്തുപേര്‍ക്കെതിരെയും പോലീസ് നടപടിയെടുത്തു.
എസ്എച്ച്ഒ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ എസ്ഐ കെ അജിത്, എഎസ്ഐ അന്‍വര്‍ സാദത്ത്, സിപിഒമാരായ സെബാസ്‌റ്റ്യൻ, ശരണ്‍, സൂരജ് എന്നിവരാണ് പരിശോധന നടത്തിയത്.
Malabar News: കോഴ വിവാദം; വയനാട് ബിജെപിയിൽ പൊട്ടിത്തെറി