ലക്‌നൗ : ഉത്തർപ്രദേശിലെ ആഗ്ര ജമാ മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം ഉണ്ടെന്ന അവകാശവാദം ഉയർത്തി മഥുര കോടതിയിൽ ഹരജി. മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം ഉണ്ടെന്നും, അതിനാൽ തന്നെ സർവേ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. മഥുരയിലെ പള്ളി പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ച ഭഗവാൻ ശ്രീകൃഷ്‌ണ വിരജ്മാൻ എന്ന സംഘടനയാണ് ഇപ്പോഴും ഹരജി സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്‌ചക്ക് മുൻപാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്‌ജിദിൽ എഎസ്‌ഐ സർവേക്ക് കോടതി അനുമതി നൽകിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത ഹരജി എത്തിയിരിക്കുന്നത്. മസ്‌ജിദിന് അടിയിലായി കൃഷ്‌ണ വിഗ്രഹം ഉണ്ടെന്ന് അവകാശപ്പെടുന്നതിനാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗ്രൗണ്ട് റേഡിയോളജി സർവേ നടത്തണമെന്നാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്.
മുഗൾ ചക്രവർത്തിയായ ഔറംഗസീബ്, മഥുരയിലെ ജമൻസ്‌ഥൻ ക്ഷേത്രം തകർത്ത ശേഷം അവിടെയുണ്ടായിരുന്ന കൃഷ്‌ണവിഗ്രഹം ആഗ്രയിലേക്ക് കൊണ്ടു പോയി ജഹനാര മസ്‌ജിദിന് താഴെ കുഴിച്ചിടുകയായിരുന്നു എന്നും ഹരജിയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്.
Read also : വാക്‌സിൻ ക്ഷാമം; തൃശൂരിൽ രണ്ടിടത്ത് ക്യാമ്പുകൾ നിർത്തും