ന്യൂഡെൽഹി: കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച കേന്ദ്ര പദ്ധതിയെ വിമർശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. കേന്ദ്ര നടപടി വെറും വാഗ്‌ദാനങ്ങളാണെന്നും പ്രായപൂർത്തിയാകാത്ത പിഞ്ചുകുട്ടികൾക്ക് അടിയന്തര സഹായം വേണ്ട സമയമാണിതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
Another typical #MasterStroke by #ModiSarkar this time redefining EMPATHY and CARE for children ravaged by #Covid and its catastrophic mishandling
– Instead of receiving much needed support NOW, the children should feel POSITIVE about a PROMISE of stipend when they turn 18 (1/2) https://t.co/6m4uu16YWM
— Prashant Kishor (@PrashantKishor) May 30, 2021
കഴിഞ്ഞ ദിവസമാണ് കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. തുക കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുമെന്നാണ് അറിയിച്ചത്. ഇത് 23 വയസാകുമ്പോൾ പിൻവലിക്കാം. പിഎം കെയർ ഫണ്ടിൽ നിന്നാണ് ഈ തുകകൾ വകയിരുത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Also Read: തിരഞ്ഞെടുപ്പിന് മുൻപ് യുപിയിൽ ബിജെപിക്കെതിരെ ശക്‌തമായ പ്രചാരണം; കർഷക സംഘടകൾ