ഡെല്‍ഹി: ഇന്ത്യയുടെ പെട്രോളിയം വ്യവസായ മേഖലക്ക് പ്രതീക്ഷ നല്‍കുന്ന പഠനവുമായി വിദഗ്‌ധർ. രാജ്യത്തെ എണ്ണ, പ്രകൃതിവാതക മേഖലയില്‍ അടുത്ത എട്ട് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 206 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം നടക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യ എനര്‍ജി ഫോറത്തിന്റെ സെറ വീക്കിന് മുന്നോടിയായാണ് ഈ വിലയിരുത്തലെന്ന് ബിസിനസ് സ്‌റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പകര്‍ച്ചവ്യാധി മൂലമുളള ഇടിവില്‍ നിന്ന് ആഭ്യന്തര ഇന്ധന വിപണി മെച്ചപ്പെട്ട മുന്നേറ്റം നടത്തിയതായും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഫോറത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ആഗോള എക്‌സിക്യൂട്ടീവുകളെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
Also Read: സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ല, അതുകൊണ്ട് ഞങ്ങളെ കുറ്റംപറയുന്നു; ഉദ്ധവിനെതിരെ ബിജെപി
സ്വാശ്രയ ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കുന്നതിനായുളള പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസത്തെ ഫോറത്തില്‍ ഡാന്‍ ബ്രോയിലെറ്റ് (യുഎസ് ഊര്‍ജ്ജ സെക്രട്ടറി), പ്രിന്‍സ് അബ്‍ദുൽ അസീസ് (സൗദി അറേബ്യന്‍ ഊര്‍ജ്ജ മന്ത്രി), അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ സിഇഒ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ എന്നിവര്‍ പങ്കെടുക്കും.