പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; എസ്‌പിക്കെതിരെ നടപടി

By Syndicated , Malabar News
PM_security_breach
Ajwa Travels

അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറോസ്‌പൂർ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയെ തുടർന്ന് പഞ്ചാബ് പോലീസില്‍ നടപടി. ഫിറോസ്‌പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ഹര്‍മന്‍ദീപ് സിംഗിനെ സ്‌ഥലം മാറ്റി. 2016 ബാച്ച് ഐപിഎസ് ഓഫീസറായ ഇദ്ദേഹത്തിന് ലുധിയാനയിലേക്കാണ് മാറ്റം ലഭിച്ചത്. തേര്‍ഡ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ കമാന്‍ഡന്റ് ആയാണ് പുതിയ നിയമനം.

ഹര്‍മന്‍ദീപ് സിംഗിന് പകരം നരീന്ദര്‍ ഭാര്‍ഗവ് ഫിറോസ്‌പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടാവും. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന സര്‍ക്കാറില്‍ നിന്നും വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം സംസ്‌ഥാനത്തെ ഡിജിപിയെയും സര്‍ക്കാര്‍ മാറ്റിയിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ചയെക്കുറിച്ചുള്ള തർക്കങ്ങൾക്കിടയിൽ പുതിയ ഡിജിപിയെ നിയമിക്കാൻ ആഭ്യന്തര മന്ത്രി സുഖ്‌ജീന്ദർ രൺധാവക്കൊപ്പം മുഖ്യമന്ത്രി ചന്നിയും തീരുമാനിക്കുകയായിരുന്നു. 1987 ബാച്ച് ഐപിഎസ് ഓഫിസർ വിരേഷ് കുമാർ ഭാവ്രയാണ് പുതിയ ഡിജിപി. അതേസമയം, ഫെബ്രുവരി 14ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടുണ്ട്.

Read also: പഞ്ചാബിൽ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണ; ആം ആദ്‌മി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE