അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറോസ്‌പൂർ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയെ തുടർന്ന് പഞ്ചാബ് പോലീസില്‍ നടപടി. ഫിറോസ്‌പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ഹര്‍മന്‍ദീപ് സിംഗിനെ സ്‌ഥലം മാറ്റി. 2016 ബാച്ച് ഐപിഎസ് ഓഫീസറായ ഇദ്ദേഹത്തിന് ലുധിയാനയിലേക്കാണ് മാറ്റം ലഭിച്ചത്. തേര്‍ഡ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ കമാന്‍ഡന്റ് ആയാണ് പുതിയ നിയമനം.
ഹര്‍മന്‍ദീപ് സിംഗിന് പകരം നരീന്ദര്‍ ഭാര്‍ഗവ് ഫിറോസ്‌പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടാവും. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന സര്‍ക്കാറില്‍ നിന്നും വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം സംസ്‌ഥാനത്തെ ഡിജിപിയെയും സര്‍ക്കാര്‍ മാറ്റിയിരുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ചയെക്കുറിച്ചുള്ള തർക്കങ്ങൾക്കിടയിൽ പുതിയ ഡിജിപിയെ നിയമിക്കാൻ ആഭ്യന്തര മന്ത്രി സുഖ്‌ജീന്ദർ രൺധാവക്കൊപ്പം മുഖ്യമന്ത്രി ചന്നിയും തീരുമാനിക്കുകയായിരുന്നു. 1987 ബാച്ച് ഐപിഎസ് ഓഫിസർ വിരേഷ് കുമാർ ഭാവ്രയാണ് പുതിയ ഡിജിപി. അതേസമയം, ഫെബ്രുവരി 14ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടുണ്ട്.
Read also: പഞ്ചാബിൽ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണ; ആം ആദ്‌മി